ഊഞ്ഞാൽ
പൂമരകൊമ്പിലൊരൂഞ്ഞാലു കെട്ടണം
പൂര്‍ന്നേന്ദു ദൂരേയാ വാനില്‍ തീളങ്ങണം
പൂത്തിരികത്തും മുഖവുമായ് നീ ചാരെ
പ്രണയ സല്ലാപമായ് തീർന്നീടണം
പ്രിയേ പ്രണയ സല്ലാപമായ് തീർന്നിടേണം
താരകള്‍ നാണത്താല്‍ മിഴിചിമ്മുമത് കണ്ട്
താഴോട്ട് നോക്കാതെയിരുളിൽ ഒളിച്ചിടും
താമരവള്ളിപോല്‍ നീയപ്പോളെന്‍ മാറില്‍
തളര്‍ന്നമര്‍ന്നിടേ മെല്ലെ പുണര്‍ന്നു ഞാനും
ആടുമായൂഞ്ഞാലിലാറിത്തണുക്കേണം
ആനന്ദ ബാഷ്പം നാമൊരുമിച്ചുതിര്‍ത്തിടും
അറിയാതെയാടി ലയിച്ചുറങ്ങും നമ്മള്‍
ആത്മദാഹം തീര്‍ത്ത നിര്‍വൃതിയില്‍
എല്ലാം പഴങ്കഥയല്ലേ നമ്മൾ
എല്ലാം നശിപ്പിച്ചൊടുക്കീയില്ലേ
പൂമരമില്ലാ, തൊടിയിലൊന്നും ഇന്നു
പുല്‍ നാമ്പു പോലും കരിഞ്ഞു പോയീ
പകലും കറങ്ങുന്ന പങ്കയ്ക്ക് കീഴെ ഞാൻ
പലതും നിനച്ചങ്ങിരുന്നൂ പ്രിയേ
പരിഭവമാരോടു ചെല്ലൊം നമ്മളോ
പ്രകൃതിയെ കൊന്നോര്‍ നിഷ്ടൂരമായ്
പാപങ്ങള്‍ കാഴുകാനായെങ്കിലും നമ്മൾക്ക്
പുതു നാമ്പു വെച്ച് പിടിപ്പിച്ചിടാം
No comments:
Post a Comment