Monday, January 16, 2017

ഊഞ്ഞാൽ



ഊഞ്ഞാൽ

പൂമരകൊമ്പിലൊരൂഞ്ഞാലു കെട്ടണം
പൂര്‍ന്നേന്ദു ദൂരേയാ  വാനില്‍  തീളങ്ങണം
പൂത്തിരികത്തും മുഖവുമായ് നീ ചാരെ
പ്രണയ സല്ലാപമായ് തീർന്നീടണം
പ്രിയേ  പ്രണയ  സല്ലാപമായ്  തീർന്നിടേണം

താരകള്‍  നാണത്താല്‍ മിഴിചിമ്മുമത് കണ്ട്
താഴോട്ട്  നോക്കാതെയിരുളിൽ ഒളിച്ചിടും
താമരവള്ളിപോല്‍  നീയപ്പോളെന്‍ മാറില്‍
തളര്‍ന്നമര്‍ന്നിടേ മെല്ലെ  പുണര്‍ന്നു ഞാനും

ആടുമായൂഞ്ഞാലിലാറിത്തണുക്കേണം
ആനന്ദ  ബാഷ്പം നാമൊരുമിച്ചുതിര്‍ത്തിടും
 അറിയാതെയാടി ലയിച്ചുറങ്ങും  നമ്മള്‍
ആത്മദാഹം തീര്‍ത്ത  നിര്‍വൃതിയില്‍


എല്ലാം പഴങ്കഥയല്ലേ നമ്മൾ
എല്ലാം നശിപ്പിച്ചൊടുക്കീയില്ലേ

പൂമരമില്ലാ, തൊടിയിലൊന്നും  ഇന്നു
പുല്‍ നാമ്പു പോലും  കരിഞ്ഞു പോയീ
പകലും  കറങ്ങുന്ന പങ്കയ്ക്ക് കീഴെ ഞാൻ
പലതും നിനച്ചങ്ങിരുന്നൂ പ്രിയേ


പരിഭവമാരോടു  ചെല്ലൊം  നമ്മളോ
 പ്രകൃതിയെ കൊന്നോര്‍ നിഷ്ടൂരമായ്
പാപങ്ങള്‍  കാഴുകാനായെങ്കിലും നമ്മൾക്ക്
പുതു  നാമ്പു വെച്ച് പിടിപ്പിച്ചിടാം

No comments:

Post a Comment